മണ്ണാര്‍ക്കാട്: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ താലൂക്ക് ആശുപത്രിയി ലെ ഗൈനക്കോളജി വിഭാഗത്തില്‍ സിസേറിയന്‍ പുനരാരംഭിച്ചു. ഈ മാസം നടന്ന അഞ്ചു പ്രസവങ്ങളില്‍ രണ്ടെണ്ണം ശസ്ത്രക്രിയകളാണ്. മാസത്തില്‍ നൂറിലേറെ പ്രസവ ങ്ങള്‍ നടന്നിരുന്ന ആശുപത്രിയില്‍ മാസങ്ങളായി പത്തില്‍ താഴെ പ്രസവങ്ങളാണ് നട ന്നു വന്നിരുന്നത്. 24 മണിക്കൂറും അനസ്തറ്റിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തതാണ് പ്രസവ ചികിത്സ കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേ തുടര്‍ന്ന് പ്രസവ ചികി ത്സ കാര്യക്ഷമമാക്കുന്നതിനായി ആശുപത്രിയില്‍ ഒരു അനസ്തറ്റിസ്റ്റിനെ കൂടി നിയമി ക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി തീരുമാനമെടുത്തു.

അനസ്തറ്റിസ്റ്റുകൂടിയായ തെങ്കര പ്രാഥമിക കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെ താലൂ ക്ക് ആശുപത്രിയിലേക്ക് മാറ്റി നിയമിക്കാന്‍ നടപടിയെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പു നല്‍കിയിരുന്നതുമായിരുന്നു. എന്നാല്‍ ഇത് നടപ്പിലായിട്ടില്ല. നിലവിലു ള്ള അനസ്തറ്റിസ്റ്റിന്റെ സേവനം അധികസമയം പ്രയോജനപ്പെടുത്തിയാണ് സിസേറിയ ന്‍ ഉള്‍പ്പടെയുള്ളവ നടക്കുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരും അനുബന്ധ സൗകര്യങ്ങളുമെല്ലാമുണ്ട്. എന്നിട്ടും ഗര്‍ഭിണികളെ മറ്റ് ആശുപത്രികളി ലേക്ക് റഫര്‍ ചെയ്യുന്നത് പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. വിഷയം താലൂക്ക് വികസന സമിതിയലടക്കം ചര്‍ച്ചയായതാണ്. ആശുപത്രിയോട് സര്‍ക്കാര്‍ അവഗണന കാണിക്കുന്നതായി ആരോപിച്ച് ഈ മാസം ആദ്യം താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും പകരം ചുതലയേറ്റ ഡോക്ടര്‍മാര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതിനേയും തുടര്‍ ന്ന് 2022 മെയ് അവസാന വാരത്തില്‍ താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ചി ട്ടിരുന്നു. പിന്നീട് ഡോക്ടര്‍മാരെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ ആദ്യവാരത്തിലാണ് പ്രസവ വാര്‍ഡ് തുറന്നത്. പാലക്കാട് ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രിയാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി. മുന്‍ വര്‍ഷങ്ങ ളില്‍ മാസം നൂറ് മുതല്‍ നൂറ്റിയമ്പത് വരെ പ്രസവം നടന്നിട്ടുണ്ട്. അട്ടപ്പാടിയിലെ ഗോത്ര സ്ത്രീകളടക്കം നിരവധി സാധാരണക്കാരുടെ ആശ്രയമാണ് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!