മണ്ണാര്‍ക്കാട്: നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ‘ശലഭം’ പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരി ശോധനകള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി രോഗമോ വൈകല്യമോ ഉണ്ടെങ്കില്‍ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കി ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുകയും ചെയ്യുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. തീര്‍ത്തും സൗജന്യ മായാണു പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പരിശോധനകളും നടത്തുന്നത്.

ഇതുവരെ 19,12,780 പരിശോധനകള്‍ ‘ശലഭ’ത്തിന്റെ ഭാഗമായി നടത്തി. ജനിച്ച് ഉടനെ യും പിന്നീടും ആശുപത്രികളില്‍ നടത്തുന്ന സ്‌ക്രീനിംഗ് വഴി 1,27,054 പരിശോധനകളും ഫീല്‍ഡ് തലത്തില്‍ നടത്തുന്ന ആര്‍.ബി.എസ്.കെ. സ്‌ക്രീനിംഗ് വഴി 17,85,726 പരിശോ ധനകളും പൂര്‍ത്തിയാക്കി. കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളില്‍ നടത്തുന്ന ജനന വൈ കല്യ പരിശോധന, ജനിതകപരമോ ഹോര്‍മോണ്‍ സംബന്ധമായോ ഉള്ള അപാകത കണ്ടെത്തുന്നതിനുള്ള മെറ്റബോളിക് സ്‌ക്രീനിംഗ് (ഐ.ഇ.എം.), പള്‍സ് ഓക്‌സിമെട്രി സ്‌ക്രീനിംഗ്, ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്ന ഫങ്ഷണല്‍ സ്‌ക്രീനിങ്, കാഴ്ച പരിശോധനയ്ക്കുള്ള ആര്‍.ഒ.പി. സ്‌ക്രീനിങ്, കേള്‍വി പരിശോധിക്കുന്നതിനുള്ള ഓട്ടോ എക്വസ്റ്റിക്ക് എമിഷന്‍ സ്‌ക്രീ നിങ്(ഒ.എ.ഇ.), ന്യൂറോ ഡെവലപ്‌മെന്റ് വൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള സ്‌ക്രീനിങ് എന്നിവ പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാകും.

1,23,515 നവജാത ശിശുക്കളില്‍ നടത്തിയ ദൃശ്യമായ ജനന വൈകല്യ പരിശോധനയില്‍ 4,629 കുട്ടികള്‍ക്ക് വൈകല്യ സാധ്യത സ്ഥിരീകരിച്ചു. 1,21,100 കുട്ടികളില്‍ നടത്തിയ പള്‍സ് ഓക്‌സിമെട്രി സ്‌ക്രീനിങ്ങില്‍ 835 പേര്‍ക്കും 1,24,319 കുട്ടികളില്‍ നടത്തിയ ഹൃദയ ശാരീരിക പരിശോധനയില്‍ 4,761 പേര്‍ക്കും വൈകല്യ സാധ്യത കണ്ടെത്തി. കേള്‍വി പരിശോധനയ്ക്കുള്ള ഓട്ടോ എക്വസ്റ്റിക്ക് എമിഷന്‍ സ്‌ക്രീനിങ് (ഒ.എ.ഇ.) വഴി 1,00,628 പരിശോധനകള്‍ നടത്തിയതില്‍ 6,716 കുട്ടികളില്‍ കേള്‍വി വൈകല്യ സാധ്യത കണ്ടെത്തി. ജന്മനായുളള മെറ്റബോളിക് അസുഖങ്ങള്‍ കണ്ടെത്തുന്നതിന് നടത്തുന്ന 1,15,958 ഐ.ഇ.എം. പരിശോധനയില്‍ 2,155 കുട്ടികളില്‍ വൈകല്യ സാധ്യതയും കണ്ടെത്തി. ഇവര്‍ക്ക് ബന്ധപ്പെട്ട ചികിത്സാ വിഭാഗങ്ങളിലുള്ള തുടര്‍ ചികിത്സയും പദ്ധതി മുഖേന ഉറപ്പാക്കിയിട്ടുണ്ട്.

ആശുപത്രികളിലും ഫീല്‍ഡ് തലത്തിലും പീഡിയാട്രിഷ്യന്റെയോ മെഡിക്കല്‍ ഓഫിസറുടേയോ നേതൃത്വത്തിലാണു പരിശോധനയ്ക്കുള്ള മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ഫീല്‍ഡ് തലത്തില്‍ നടക്കുന്ന ആര്‍.ബി.എസ്.കെ. സ്‌ക്രീനി ങ്ങിനായി 1,174 നഴ്‌സുമാരെയാണു സംസ്ഥാനത്തു നിയോഗിച്ചിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!