വിളയൂര്‍: ലൈഫ് ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വിളയൂര്‍ ഗ്രാമ പഞ്ചാ യത്തിലെ ഓടുപാറയില്‍ ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരമുള്ള 303 വീടു കളുടെ തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20,000 വീടുകളുടെ താക്കോല്‍ കൈമാറ്റം മെയ് നാലിന് കൊല്ലത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തെ 20,000 കേന്ദ്രങ്ങളില്‍ ഇതോട നുബന്ധിച്ചുള്ള താക്കോല്‍ കൈമാറ്റ ചടങ്ങുകള്‍ നടക്കുമെന്നും കൂടാതെ അന്ന് തന്നെ 41,134 പുതിയ കരാറുകള്‍ വെക്കുമെന്നും മന്ത്രി പറഞ്ഞു.

3,40,041 ലൈഫ് വീടുകളാണ് സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം മുപ്പതിനായിരം പേര്‍ക്ക് ലൈഫ് വീടിനുള്ള കരാര്‍ വയ്ക്കുന്ന തോടെ നാലര ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് സ്വന്തമായി വീടാകുന്ന തെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇത്ര വലിയ ഭവന പദ്ധതി നടപ്പാക്കിയിട്ടില്ല. കൂടുതല്‍ പേര്‍ക്ക് വീട് കൊടുത്ത ഭവന പദ്ധതിയാണ് ലൈഫെന്നും അദ്ദേഹം പറഞ്ഞു. വീടില്ലാത്ത എല്ലാവര്‍ക്കും വീട് ഒരുക്കുക എന്നതാണ് സര്‍ക്കാരി ന്റെ ലക്ഷ്യം. രാജ്യത്ത് വീട് വയ്ക്കുന്നതിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുക കേരള ത്തിന്റേതാണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന തെലുങ്കാന 1.80 ലക്ഷം രൂപ നല്‍കു മ്പോള്‍ കേരളം നല്‍കുന്നത് നാല് ലക്ഷം രൂപയാണ്. കേരളത്തിലെ നാല് ലക്ഷം വീടു കള്‍ക്കായി സംസ്ഥാനം ചിലവഴിച്ചത് പതിനാറായിരം കോടി രൂപയാണ്. ഇത് വലിയ നേട്ടമാണ്. 37,000 കോടി രൂപ സംസ്ഥാന വിഹിതം വെട്ടിക്കുറച്ചില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സംസ്ഥാനത്തിനാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

വിളയൂര്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി ആകെ ലഭിച്ച 573 അപേക്ഷ കളില്‍ 270 പേര്‍ക്കുള്ള ധനസഹായം ഇതുവരെ വിതരണം ചെയ്തു. 303 വീടുകളുടെ തറ ക്കല്ലിടല്‍ നടത്തി. അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും വീട് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. പേരടിയൂര്‍ ഓടുപാറ ലക്ഷം വീട് കോളനി യിലെ 24 കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ള 303 വീടുകളുടെ തറക്കല്ലിടലാണ് മന്ത്രി നിര്‍വ ഹിച്ചത്. മുഹമ്മദ് മുഹ്സിന്‍ എം.എല്‍എ. അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി.പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, വിളയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.കെ ഉണ്ണികൃഷ്ണന്‍, രാജി മണിക്ണഠന്‍, ഫെബിന അസ്ബി, ഗ്രാമ പഞ്ചാ യത്ത് അംഗം നീലടി സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.സരിത, തസ്ലീമ ഇസ്മയില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എന്‍ നാരായണന്‍, വി.ഇ.ഒ കെ. ജിതീഷ് കുമാര്‍, സ്വാഗതസംഘം കണ്‍വീനര്‍ വി. ഉമ്മര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!