ഷോളയൂര്‍: ആരോഗ്യവകുപ്പും ഷോളയൂര്‍ പഞ്ചായത്തും സംയുക്തമായി ആനക്കട്ടി, കോട്ടത്തറ ഭാഗത്തെ ഇരുപതോളം ഹോട്ടലുകള്‍,ബേക്കറി,പലചക്ക് കടകള്‍ എന്നിവട ങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തി ച്ച മേലേ കോട്ടത്തറയിലെ ശ്രീധര്‍മ്മ ശാസ്ത ഹോട്ടല്‍ അടപ്പിച്ചു.ന്യൂനതകള്‍ പരിഹരി ക്കുന്നതിനായി അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

കോപ്ട നിയമപ്രകാരം പുകവലി പാടില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാ പനങ്ങള്‍ക്കും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്തിയ കടകളില്‍ നിന്നുമായി 15900 രൂപ പിഴയിനത്തില്‍ ഈടാക്കി.ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളു ടെ ഉടമകളോട് അടിയന്തിരമായി ലൈസന്‍സ് എടുക്കാന്‍ നിര്‍ദേശിച്ചു.കാലാവധി രേഖ പ്പെടുത്താത്ത ഭക്ഷണ സാധനങ്ങള്‍ അട്ടപ്പാടി ഭാഗത്തേക്ക് കൊണ്ട് വന്ന് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധി കൃതര്‍ അറിയിച്ചു.

ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഹെഡ് ക്ലാര്‍ക്ക് റോണി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാ യ സി നജിമോന്‍,പികെ ലാലു,ജി ഗോപകുമാര്‍,എസ് രവി,ഡ്രൈവര്‍ പുഷ്പന്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!