കോട്ടോപ്പാടം:സൗദിയില്‍ മരിച്ച കോട്ടോപ്പാടം വേങ്ങ കൊടുവാളി പ്പുറം കല്ലിടുമ്പില്‍ ഷറഫുദ്ദീന്റെ (38) മൃതദേഹം ചൊവ്വാഴ്ച (28-01-2020) നാട്ടിലെത്തിക്കും. രാവിലെ 6.50ന് ഫ്‌ളൈ ദുബൈ വിമാനത്തി ല്‍ മൃതദേഹം കരിപ്പൂരില്‍ എത്തിക്കും.തുടര്‍ന്ന് റോഡ് മാര്‍ഗം കൊടുവാളിപ്പുറത്തെ വീട്ടിലെത്തിക്കും.പൊതുദര്‍ശനത്തിന് ശേഷം 10.30ന് കോട്ടോപ്പാടം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കെഎംസിസി ഉനൈസ സെന്‍ട്രല്‍ വെല്‍ഫയര്‍ വിംഗിന്റെ നേതൃത്വത്തിലാണ് നടന്നത്.മരിച്ച ഷറുഫുദ്ദീനിന്റെ സഹോദര പുത്രന്‍ ഷമീറും ബന്ധു സാലിയും മൃതദേഹത്തെ അനുഗമിച്ചെത്തും. മത്സ്യക്കടയിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഷറഫുദ്ദീന്‍ കഴിഞ്ഞ പതിനേഴിനാണ് മരിച്ചത്.കല്ലിടുമ്പില്‍ അലവി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ:സുനീറ,മക്കള്‍:സാന ഷെറിന്‍,അബ്ദുല്‍ സലാം,മുഹമ്മദ് ഷാമില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!