ഒറ്റപ്പാലം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ റോഡിലെ കുഴി ശ്രദ്ധയില്‍പ്പെടു ത്തിയ കബീറിന് ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. 24 മണിക്കൂര്‍ കഴിയും മുന്‍പ് പ്രശ്‌നം പരിഹരിച്ച് മന്ത്രി തന്നെ നേരിട്ട് മറുപടിയും നല്‍കിയിരിക്കുന്നു.

ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് ടൗണിലേക്ക് വരുമ്പോള്‍ മായന്നൂര്‍ പാലം എത്തുന്നതിനു മുന്‍പ് റോഡിലുള്ള വലിയ കുഴിയെ കുറിച്ച് കഴി ഞ്ഞ ദിവസമാണ് കബീര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. പത്ത് മിനിട്ടിനുള്ളില്‍ രണ്ട് ഇരു ചക്ര വാഹനങ്ങള്‍ ആണ് അപക ടത്തില്‍ പെട്ടത് എന്നായിരുന്നു കബീര്‍ പരാതിയായി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അദ്ദേഹം ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം അവിടെ കുഴി അടയ്ക്കുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു. പ്രവൃത്തി പൂര്‍ത്തിയായ ശേഷം അതിന്റെ ഫോട്ടോ സഹിതം കബീറിന് മന്ത്രി മറുപടി നല്‍കി. വാട്ടര്‍ അ തോറിറ്റിയുടെ പൈപ്പ് ലീക്കായതുമായി ബന്ധപ്പെട്ടാണ് കുഴി രൂപപ്പെട്ടത്. പരാതി ശ്രദ്ധയില്‍പ്പെട്ട മന്ത്രി അത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ അവിടെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുകയുമായിരുന്നു.

പൈപ്പിന്റെ ലീക്കേജ് പൂര്‍ണമായി മാറ്റിയതിന് ശേഷം റോഡിലെ കുഴി നികത്തേണ്ടത് വാട്ടര്‍ അതോറ്റിയാണ്. ഇനിയും പൈപ്പ് ലീക്കേ ജ് ഉണ്ടായാല്‍ കുഴി പഴയത്‌പോലെ ആയേക്കാം. ഇക്കാര്യം പൊതു മരാമത്ത് ഉദ്യോഗസ്ഥര്‍ വാട്ടര്‍ അതോറ്റിയെ അറിയിച്ചിട്ടുണ്ട് എന്നാ ണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!