മണ്ണാര്‍ക്കാട്: സൈലന്റ് വാലി ബഫര്‍ സോണില്‍പ്പെട്ട പൊതുവപ്പാ ടം മലയിലുണ്ടായ തീപിടിത്തത്തില്‍ നാല് ഹെക്ടറോളം വനം ക ത്തിനശിച്ചതായി വനംവകുപ്പ്.മൂന്ന് ദിവസമായി തുടരുന്ന കാട്ടുതീ നിയന്ത്രണവിധേയമായതായും അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച വൈകീട്ടോടെ പൊതുവപ്പാടം മലയില്‍ ചെറിയ തോതിലു ണ്ടായ അഗ്നിബാധ ഞായറാഴ്ച വൈകീട്ടോടെയാണ് ആളിപ്പടര്‍ന്നത്. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള വനാതിര്‍ത്തി വരെ തീയെത്തി യത് പരിഭ്രാന്തി പരത്തി.വനപാലകരും ഫയര്‍ വാച്ചര്‍മാരും അഗ്നിശ മന സേനയും ചേര്‍ന്നാണ് തീയണക്കാനുള്ള തീവ്രശമം നടത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ തീയണച്ച് വനപാലകര്‍ മലയിറങ്ങി യെങ്കിലും കനത്ത ചൂടും കാറ്റും കാരണം വീണ്ടും അഗ്നിബാധയു ണ്ടാവുകയായിരുന്നു.സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ ഡ് ലൈഫ് വാര്‍ഡ് എസ് വിനോദ്,റേഞ്ച് ഓഫീസര്‍ അജയഘോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള നാല്‍പ്പതോളം വനപാലകരും ഫയര്‍ വാച്ചര്‍മാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പൊതുവപ്പാടം ഭാഗത്ത് പാതയോരത്ത് നിന്നാണ് തീ ആദ്യം പടര്‍ന്ന തെന്നാണ് കരുതുന്നത്.സൈലന്റ് വാലിയുടെ കോര്‍ സോണിലേ ക്കും ജനവാസ മേഖലയിലേക്കും തീപടരാതിരിക്കാനുള്ള പ്രതിരോ ധമാണ് വനംവകുപ്പ് നടത്തുന്നത്.വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേഖല യില്‍ കാട്ടുതീയുണ്ടാകുന്നത്.വേനല്‍ കനത്തതോടെ മരങ്ങളും അ ടിക്കാടുകളും ഉണങ്ങി നില്‍ക്കുന്നതാണ് തീപടരാന്‍ കാരണമാകു ന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!