അഗളി:അരിവാള്‍ രോഗബാധയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ മരണ മു ണ്ടായ സാഹചര്യത്തില്‍ കാര്യങ്ങള്‍ നേരിട്ടറിയുന്നതിനായി പട്ടിജാ തി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അട്ടപ്പാടിയിലെത്തി. തെക്കെ പുതൂര്‍,ചാവടിയൂരില്‍ അരിവാള്‍ രോഗം മൂലം മരിച്ചവരു ടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു.അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിശോ ധിച്ച് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്ന തിന് പ്രത്യേക വിദഗ്ധ സംഘത്തെ അട്ടപ്പാടിയിലേക്ക് അയക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി അറിയിച്ചു. അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ രണ്ടുവര്‍ഷത്തിനകം തീര്‍ക്കുന്ന രീതി യിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം നടപ്പാക്കുന്നതെന്നും മന്ത്രി കിലയി ല്‍ ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു.

ഓരോ ആദിവാസിയേയും സ്വയം പര്യാപ്തതയിലെത്തിക്കുന്നതിന് മൈക്രോ ലെവല്‍ പ്ലാനിങ്ങ് നടപ്പാക്കാണ് അട്ടപ്പാടിയില്‍ നടപ്പാക്കാ ന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം സംവിധാനത്തില്‍ ഇടപെടല്‍ നടത്തുന്ന ഓരോ വകുപ്പുകളുടെയും ചുമതല കൂടി വ്യക്തമാക്കും. ഓരോ വകുപ്പും അട്ടപ്പാടിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങ ള്‍ ചര്‍ച്ച ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സഞ്ച രിക്കുന്ന റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വ്യാപിപ്പി ക്കും. ആദിവാസി വിഭാഗത്തിലെ വീടുകളില്‍ റേഷന്‍ എത്തിക്കുന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് ആലോചന. സാമൂഹ്യ അടുക്കളകള്‍ക്ക് ഉപരി ആദിവാസി വിഭാഗത്തെ സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. ആദിവാസി ഊരുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ ഒരുസംഘം ഇടയ്ക്കിടെ പരിശോധന നടത്തും. കുടുംബശ്രീക്കും സപ്ലൈകോ യ്ക്കും ഓരോ കോടി രൂപ വീതം അടിയന്തരമായി അനുവദിക്കും.

പഞ്ചായത്തുകള്‍ അവര്‍ക്ക് കീഴിലുള്ള ആദിവാസി ഊരുകളുടെ എണ്ണം, സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള കണക്കുകള്‍ ശേ ഖരിച്ച് അവര്‍ക്കുവേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കണം. ആദി വാസി സമൂഹത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യം വന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ആദിവാസികള്‍ എന്നാല്‍ എക്കാലവും സര്‍ക്കാര്‍ സഹായം നല്‍കേണ്ടവരാണ് എന്ന ധാരണ മാറ്റിയെടുത്ത് പകരം അവരെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരി ക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.ആദിവാസി വിഭാഗത്തിന് മെ ച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കൂടുതല്‍ മോഡല്‍ റസിഡന്‍ ഷ്യല്‍ സ്‌കൂളുകളില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വേ ണ്ടിയുള്ള ഇടപെടലുകള്‍ ത്രിതല പഞ്ചായത്തുകള്‍ നടത്തണം. കൂടാതെ, അംഗന്‍വാടികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം.

500 ഫോറസ്റ്റ് ഫീല്‍ഡ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാ ക്കുക എന്നാണ് ലക്ഷ്യം. എഞ്ചിനീയറിംഗ്, ഐടി, ഐടിസി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് താത്കാലികമായി തൊഴില്‍ നല്‍കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. 200 പേര്‍ക്ക് എക്സൈ സി ല്‍ ജോലി നല്‍കും.മില്ലറ്റ് ധാന്യങ്ങളുടെ ലോകവ്യാപകമായ വിപ ണിസാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തും. ആദിവാസി കര്‍ ഷകരെ കൂടി ഉള്‍പ്പെടുത്തി അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുക ളുമായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള തീരുമാ നം വൈദ്യുതി വകുപ്പിനുണ്ട്. അട്ടപ്പാടി- മണ്ണാര്‍ക്കാട് റോഡിനുവേ ണ്ടി 92 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും റോഡില്‍ അറ്റകുറ്റപ്പണി കള്‍ ഉള്‍പ്പെടെ പെട്ടെന്ന് തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ ഫണ്ടില്‍ അനുവദിക്കുമെന്നും അറിയിച്ചു. അട്ടപ്പാടിയില്‍ ശൗചാല യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി ശുചിത്വ മിഷനുമായി ആലോചിച്ച് പദ്ധതികള്‍ തയ്യാറാക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!