മലപ്പുറം: കോഴിക്കോട് ജില്ലയില്‍ നി പ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേ ണമെന്ന് കാ യിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാന്‍ അറിയിച്ചു. ഡി.എം.ഒ ഡോ കെ സക്കീനയുടെ അദ്ധ്യക്ഷതയില്‍ ആരോഗ്യ വിദഗ്ദര്‍,എന്നിവരുള്‍ പ്പെടുന്ന ജില്ലാ തല ആര്‍.ആര്‍ ടി യുടെ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

രോഗം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയില്‍ നിന്ന് അതിവിദൂരമല്ലാ ത്ത സ്ഥലത്തായതിനാലും 2018 ല്‍ നിപ മരണം മലപ്പുറം ജില്ലയിലു മുണ്ടായതിനാലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.പ്രത്യേകിച്ച് കോ ഴിക്കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍.കോവിഡ് വ്യാപനവും കൂടിയുള്ള സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണം.നിപ രോഗത്തിന്റെ മരണനിരക്ക് താരതമ്യേന കൂടുതലാണന്നത് ജനങ്ങള്‍ ഗൗരവത്തിലെടുക്കണം.മഞ്ചേരി മെഡി ക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

നിപയെ പ്രതിരോധിച്ച മുന്‍ അനുഭവമുള്ളത് കൊണ്ട് ജനങ്ങള്‍ ആ ശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു:രോഗലക്ഷണമുള്ളവര്‍ ആശുപത്രികളിലോ ലാബിലോ എത്തിയാല്‍ സ്വീകരിക്കേണ്ട പ്രോട്ടോകോള്‍ സംബന്ധിച്ചും രോഗ പകര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ജില്ലയില്‍ ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷിക ളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം.

അ ത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക്, സാനിറ്റൈ സര്‍ എന്നിവ ഉപയോഗിക്കുക, രോഗികളെ സന്ദര്‍ശിക്കുന്നത് ഒഴിവാ ക്കുക, നിസാര കാര്യങ്ങള്‍ക്കുള്ള ആശുപത്രി സന്ദര്‍ശനം ഒഴിവാ ക്കുക തുടങ്ങിയവയാണ് പ്രധാന മുന്‍കരുതലുകള്‍. രോഗലക്ഷണമു ള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍
0483 2737 857
0483 2733 251
0483 2733 252
0483 2733 253

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!