പാലക്കാട്: കോവിഡ് വ്യാപനം കണക്കിലെടുത്ത് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. കാര്‍ഡിയോളജി, നെഫ്രോളജി, ഓങ്കോളജി, സൈക്യാട്രി(ഐ.പി ) എന്നിവ ജില്ലാശുപത്രിയില്‍ നിലനിര്‍ത്തും. ജില്ലാ ആശുപത്രിയിലെ മറ്റെല്ലാ സ്‌പെഷാലിറ്റി വിഭാഗങ്ങളെയും പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി ക്രമീകരിക്കും. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കൗണ്ടര്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളേജ് ഡയറക്ട ര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ലാബ് ടെസ്റ്റുകള്‍ക്ക് മെഡി ക്കല്‍ കോളേജില്‍ കളക്ഷന്‍ പോയിന്റ് ഒരുക്കുകയും സ്‌പെസിമന്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് ജില്ലാ ആശുപത്രിയി ലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ വാഹനം ഉപയോ ഗിക്കുകയും ചെയ്യാം. കളക്ഷന്‍ സെന്ററിലേക്കുള്ള ജീവനക്കാരെ ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ നിന്നും നിയമിക്കാനും നിര്‍ദേശിച്ചു.

ജില്ലാ ആശുപത്രിയില്‍ നിന്നും ഒരു പോര്‍ട്ടബിള്‍ എക്‌സറേ മെഷീ ന്‍, ഇ. സി. ജി മെഷീന്‍ എന്നിവ താല്‍ക്കാലികമായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ഒ.പി നടക്കുന്ന സമയങ്ങളില്‍ ഒരു റേ ഡിയോഗ്രാഫര്‍, ഇ. സി. ജി ടെക്‌നീഷ്യന്‍ എന്നിവരെ മെഡിക്കല്‍ കോളേജില്‍ നിയമിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായുള്ള കൗണ്ടര്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെ ജില്ലാ ആശുപത്രിയില്‍ നിന്നും സജ്ജമാക്കാനും നെറ്റ് കണക്ഷന്‍ ഉള്ള ഒരു കൗണ്ടര്‍ മെഡിക്കല്‍ കോളെജില്‍ സജ്ജമാക്കാ നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

മെഡിക്കല്‍ കോളേജില്‍ 100 ബെഡുകള്‍ കോവിഡ് ഇതര രോഗി കള്‍ക്കായി നിലനിര്‍ത്തും. ജില്ലാ ആശുപത്രിയില്‍ നിന്നും മെഡി ക്കല്‍ കോളേജിലേക്ക് മാറ്റുന്ന വിഭാഗങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെ ജില്ലാ ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്ന് നിയമിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേ ശിച്ചു. അധികമായി ആവശ്യം വരുന്ന സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അ സിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്, ഈ.സി.ജി, എക്‌സ്-റേ ടെക്‌നീഷ്യന്മാര്‍ എന്നിവരെ എന്‍. എച്ച്. എം മുഖേന നിയോഗിക്കാന്‍ എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജറെ ചുമതലപ്പെടുത്തും. മെഡിക്കല്‍ കോ ളേജില്‍ നിലവിലുള്ള ഒ.പി കൗണ്ടര്‍, കൗണ്ടര്‍ സ്റ്റാഫ് എന്നീ സൗ കര്യങ്ങളും ഉപയോഗിക്കും. ഐ.പി, ബില്ലിംഗ് എന്നിവയ്ക്കായി ഓരോ കൗണ്ടര്‍ ജില്ലാ ആശുപത്രിയിലും ഒരുക്കും. ഇവിടേക്ക് ആവ ശ്യമായി വരുന്ന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ എന്‍.എച്ച്.എം മു ഖേന നിയമിക്കാന്‍ ജില്ലാ പ്രോഗ്രാം മാനേജറെ ചുമതലപ്പെടു ത്തി. കാര്‍ഡിയോളജി, നെഫ്രോളജി, ഓങ്കോളജി വിഭാഗങ്ങള്‍ ഒഴിച്ച് മറ്റെല്ലാ വിഭാഗങ്ങളിലെയും ഒ.പികള്‍ മെഡിക്കല്‍ കോളേജില്‍ നടക്കും.സര്‍ജറി വിഭാഗത്തിലെ ഓപ്പറേഷന്‍ ആവശ്യങ്ങള്‍ക്കായി ഒറ്റപ്പാലം, ആലത്തൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രികളിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!