കോട്ടോപ്പാടം: പഞ്ചായത്തിലെ വനയോര പ്രദേശങ്ങളില്‍ കൃഷി നശിപ്പിച്ച് ഭീതി പരത്തി വിഹരിച്ച കാട്ടാനക്കൂട്ടത്തെ ഓടുവില്‍ വനംവകുപ്പ് കാട് കയറ്റി. കുട്ടിയാനയുള്‍പ്പെടുന്ന 11 കാട്ടാനകളെ യാണ് വനത്തിലേക്ക് തുരത്തിയത്.കഴിഞ്ഞ ദിവസം കച്ചേരിപ്പറമ്പ് ജനവാസ മേഖലയോടെ ചേര്‍ന്ന കൊറ്റിയോട് പാടശേഖരത്ത് നൂറ് കണക്കിന് വാഴകള്‍ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചിരുന്നു. കുലച്ചവാഴകളാണ് കാട്ടാനകള്‍ ചവിട്ടി മെതിച്ചത്.പൂളക്കുന്ന്, മുട്ടി പ്പാറ,നെല്ലിക്കുന്ന്, മണ്ണാത്തിപ്പാടം,ചെമ്മേരി,കോട്ടോനി,കമ്പിപ്പാറ തുടങ്ങിയ ഭാഗങ്ങളിലും കാട്ടാനകള്‍ ശല്ല്യമായിരുന്നു.മൂന്ന് ദിവസ ത്തോളമായി ഈ കാട്ടാന സംഘത്തെ തുരത്താനുള്ള ശ്രമങ്ങള്‍ നട ന്ന് വരികയായിരുന്നു.ഇന്ന് ചേമ്മേരി ഭാഗത്ത് നിന്നാണ് തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആര്‍ ആര്‍ടി അംഗങ്ങളും ചേര്‍ന്ന് പടക്കം പൊട്ടിച്ചും മറ്റും കാട്ടാനകളെ സൈലന്റ് വാലി വനമേഖലയിലേക്ക് തുരത്തിയത്.ഇന്ന് രാവിലെ എട്ടരയോടെ ആരംഭിച്ച ദൗത്യം ഉച്ച തിരിഞ്ഞ് മൂന്നേകാലോ ടെയാ ണ് അവസാനിച്ചത്.വന്യജീവി ആക്രമണം മൂലം വനയോര മേഖല യില്‍ കൃഷി നടത്താനാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍. ഇതിന് ശാശ്വതമായ പരിഹാരം കാണാനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!