മണ്ണാര്‍ക്കാട്:സലാല, ലണ്ടന്‍, ദുബായ്, മനില, മസ്‌കറ്റ്, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളില്‍ നിന്നും കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (മെയ് 20) ജില്ലയിലെത്തിയത് 74 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 49 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയു ള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലായാണ് ഇവ രെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത്. 30 പേരെ അകത്തേ ത്തറ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലും ഏഴുപേരെ പാലക്കാട് ഐ ടി എല്‍ റസിഡന്‍സിയിലും അഞ്ചു പേരെ സായൂജ്യം റസിഡന്‍സിയിലും അഞ്ചുപേരെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലും രണ്ടുപേരെ പാലക്കാട് ഇന്ദ്രപ്രസ്ഥ ഹോട്ടലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്.

സലാലയില്‍ നിന്നും കരിപ്പൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 28 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവരില്‍ 15 ഇന്‍സ്റ്റിട്യൂഷ നല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കി 13 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ലണ്ടനില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ 8 പേരെയും ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.  

ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 14 പാലക്കാട് സ്വദേശികളില്‍ 6 പേരെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ചെയ്തു. എട്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

മനിലയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 19 പാലക്കാട് സ്വദേശികളില്‍ 15 പേരെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. നാലുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

മസ്‌കറ്റ്, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ട് പാലക്കാട് സ്വദേശികളെയും ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനിലാക്കി.

റിയാദ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്ന് പേരെയും ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 21)പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 443 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്റ റുകളിലുമായി 443 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 234 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റ ലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 20 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി കളുടെ ഹോസ്റ്റലില്‍ ഉള്ള 21 പേരും പട്ടാമ്പി സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 20 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ 32 പേരും കുളപ്പുള്ളി അല്‍ അമീ ന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും അകത്തേ ത്തറ എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും പാലക്കാട് ഐ.റ്റി. എല്‍ റെസിഡന്‍സിലെ 7 പേരും സായൂ ജ്യം റസിഡന്‍സിയിലെ അഞ്ചുപേരും ഉള്‍പ്പെടെയാണിത്. ഇതിനു പുറമേ ജില്ലയില്‍ 209 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

പ്രവാസികളുടെ ആരോഗ്യനില തൃപ്തികരം

വിദേശത്തുനിന്നും എത്തി ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇവര്‍ക്ക് ക്വാറന്റൈ നില്‍ പ്രവേശിച്ച് 14 ദിവസം കഴിഞ്ഞേ വീട്ടിലേക്ക് പോകാനാവൂ. ഓരോ സെന്ററിനും പി.എച്ച്.സി.യിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടെ നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ കൃത്യമായ ഇടവേളകളില്‍ സ്ഥിരമായി പരിശോധന നടത്തുന്നതിന് പുറമെ ശ്രവപരിശോധനയും നടത്തുന്നുണ്ട്. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!