അഗളി: അട്ടപ്പാടിയില്‍ യുവാവിനെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷോളയൂര്‍ ഊരില്‍ രങ്കസ്വാമിയുടെ മകന്‍ മണികണ്ഠന്‍ (27) ആണ് മരിച്ചത്. ഇന്ന് വീട്ടു മുറ്റത്ത് ശുചിമുറിയുടെ ഭാഗത്തായാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. വയറിന്റെ ഭാഗ ത്ത് ആഴത്തിലുള്ള മുറിവുണ്ട്. മാസം ഇല്ലാതെ കുടല്‍ പുറത്ത് വന്ന നിലയിലായിരുന്നു. ഭാര്യ ഇലച്ചിവഴിയിലെ സ്വന്തം വീട്ടില്‍ പോയതിനാല്‍ മണികണ്ഠന്‍ തനിച്ചാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പ്രാഥമികകൃത്യങ്ങള്‍ക്കായി രാത്രിയില്‍ വീടിന് പുറത്തിറങ്ങിയ സമ യം കാട്ടുപന്നികള്‍ ആക്രമിച്ചതായിരിക്കാമെന്ന സംശയമാണ് ഊരുകാര്‍ പ്രകടിപ്പിക്കു ന്നത്. പ്രദേശത്ത് കാട്ടുപന്നികളെ പതിവായി കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഷോളയൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരും പൊലിസും സ്ഥലതെത്തി. മൃതദേ ഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി. മൂര്‍ച്ചയേറിയ കൊമ്പുള്ള വന്യമൃഗം ശക്തമായി ഇടിച്ചതു മൂലമായിരിക്കാം വയറിന്റെ ഭാഗത്ത് മുറിവുണ്ടായതെന്ന് പോസ്റ്റു മാര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയുന്നു. ഇതാണ് മരണത്തിനും കാരണമായതെന്നാ ണ് അനുമാനം. അതേ സമയം മരണം കാട്ടുപന്നിയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീ കരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് അഗളി വനം റെയ്ഞ്ച് ഓഫി സര്‍ സി.സുമേഷ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!