മണ്ണാര്‍ക്കാട്:’ഇന്ത്യ എല്ലാവരുടേതുമാണ്’ എന്ന പ്രമേയത്തില്‍ പൗര ത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന താക്കീതുയര്‍ത്തി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള നയിക്കുന്ന മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ചില്‍ ആയിര ങ്ങള്‍ അണിനിരന്ന് രണ്ടാം ദിന പ്രയാണം. രാവിലെ പത്തിന് നാട്ടുകല്ലില്‍ സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് മേഖലാ സംഘാടക സമിതി ചെയര്‍മാന്‍ ടി.എ.സലാം അധ്യക്ഷനായി.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ.കരീം,ജാഥാ ക്യാപ്റ്റന്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള,വൈസ് ക്യാപ്റ്റന്‍ ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം, ട്രഷറര്‍ പി.എ. തങ്ങള്‍,കോ-ഓര്‍ഡിനേറ്റര്‍ എം.എം.ഹമീദ്,ഭാരവാഹികളായ എന്‍.ഹംസ,പൊന്‍പാറ കോയക്കുട്ടി, ടി.എ.സിദ്ദീഖ്,കല്ലടി അബൂ ബക്കര്‍,എം.എസ്.അലവി,റഷീദ് ആലായന്‍,യു.ഹൈദ്രോസ്, പി.ഇ.എ.സലാം,പി.ടി.മുഹമ്മദ്,കെ.ടി.എ.ജബ്ബാര്‍,എം.എ.ജബ്ബാര്‍,മുഹമ്മദലി മറ്റാന്തടം, കെ.കെ.എ.അസീസ്, എം.എസ്.നാസര്‍ ,കെ.പി. മൊയ്തു,പി.സൈത്,സി.മുഹമ്മദ് ബഷീര്‍,സലാം തറയില്‍ ,പി.എ. ഷൗക്കത്തലി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കള ത്തില്‍, ജനറല്‍ സെക്രട്ടറി ബി.എം.മുസ്തഫ തങ്ങള്‍,ട്രഷറര്‍ റിയാസ് നാലകത്ത്, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ കൊമ്പത്ത്, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.ഷിബു,ബിലാല്‍ മുഹമ്മദ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് എം .മമ്മദ്ഹാജി, ജനറല്‍ സെക്രട്ടറി കെ. ഹംസ,പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍,ദളിത് ലീഗ് ജില്ലാ സെക്രട്ടറി ഒ.രവീന്ദ്രന്‍,പ്രൊഫ.പി.എം.സലാഹുദ്ദീന്‍, ഉനൈസ് മാരായമംഗലം, ഇ.ഗോപാല കൃഷ്ണന്‍,വി.രാമന്‍കുട്ടി ഗുപ്തന്‍ എന്നിവര്‍ സംസാരിച്ചു. ദേശരക്ഷയും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിനുള്ള മുദ്രാവാക്യങ്ങള്‍ ആവേശപൂര്‍വ്വം വാനിലുയര്‍ത്തിയ മാര്‍ച്ചിന് കൊടക്കാട്, ആര്യമ്പാവ്,കുമരംപുത്തൂര്‍,മണ്ണാര്‍ക്കാട് എന്നിവിടങ്ങ ളില്‍ സ്വീകരണം നല്‍കി.ചിറക്കല്‍പടിയില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ നിരാ കരിച്ചും പൗരന്‍മാരുടെ ഇടയില്‍ മതപരമായ വിവേചനം സൃഷ്ടിച്ചും സംഘ്പരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യ പ്പെട്ടുകൊണ്ടുള്ള ദേശ് രക്ഷാ മാര്‍ച്ച് 14ന് പുതുനഗരത്ത് സമാപി ക്കും.പുതുനഗരത്ത് സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!