പാലക്കാട്:ലൈഫ് മിഷന്‍ ജില്ലാതല കുടുംബസംഗമവും പദ്ധതി പൂര്‍ത്തീ കരണ പ്രഖ്യാപനവും ചെറിയ കോട്ടമൈതാനിയില്‍ പട്ടികജാതി – പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ -സാംസ്‌കാരിക – പാര്‍ലി മെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. പി. ഉണ്ണി എം.എല്‍.എ പരിപാടിയില്‍ അധ്യക്ഷനായി. രണ്ടുഘട്ടങ്ങളി ലായി ജില്ലയില്‍ 18401 വീടുകള്‍ പൂര്‍ത്തികരിച്ചു വെങ്കിലും പദ്ധതി യെ ഗൗരവമായി കാണാത്ത ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളും ഇത് ഗൗരവമായി എടുത്ത് എത്രയും വേഗം വീടുകള്‍ പൂര്‍ത്തീക രിക്കണമെന്നും മന്ത്രി എ.കെ. ബാലന്‍ പറ ഞ്ഞു. ഒരു രേഖകയ്ക്ക് വേണ്ടി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി വരും ദിവസ ങ്ങളില്‍ ബ്ലോക്ക് തലത്തില്‍ ലൈഫ് മിഷന്‍ ഗുണ്ടാക്താക്കളുടെ സംഗമം സംഘടിപ്പിക്കുന്ന തിലൂടെ 17 രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള അവസരമുണ്ടാവും. അന്ന് ലഭിക്കാത്ത രേഖകള്‍ പിന്നീട് ഒരു തിയതി വെച്ചുകൊണ്ട് അന്ന് കൈപറ്റാനുള്ള അവസരം ഉണ്ടാക്കു മെന്നും ജനങ്ങള്‍ക്ക് പരാതിയില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

സംസ്ഥാനത്തെ റവന്യൂ വരുമാനത്തില്‍ നേരിടുന്ന കുറവുകള്‍ സര്‍ക്കാര്‍ പദ്ധതികളെ ബാധിക്കാത്ത രീതിയിലാണ് പ്രവര്‍ത്തിക്കു ന്നത്. കേന്ദ്രവിഹിതത്തില്‍ ഉണ്ടായ കുറവ് സംസ്ഥാന പ്ലാന്‍ ഫണ്ടി നെ ബാധിച്ചു. ജി.എസ്.ടി വന്നതോടെ സംസ്ഥാന വരുമാനത്തില്‍ കുറവുണ്ടായി. എന്നാല്‍ ഇതൊന്നും ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെ ബാധിക്കാത്ത രീതിയിലാണ് മുന്നോട്ടു പോകുന്നത്. സാമ്പത്തിക പ്രതിസന്ധിയിലും പദ്ധതികള്‍ ഒന്നും പാതിവഴിയില്‍ നില്‍ക്കാതെ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകുന്നുവെന്നത് അഭി മാനകരമാണ്. ഗുണഭോക്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന തിനകം എല്ലാവരും ഒത്തു ചേര്‍ന്നാല്‍ വീടുകളുടെ പൂര്‍ത്തീകരണം 100 ശതമാനത്തിലേക്ക് എത്തിക്കാന്‍ കഴിയും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വീടും സ്വന്തമായി സ്ഥലവും ഇല്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുക, തെരുവുവിളക്കുകള്‍ എല്‍.ഇ.ഡി.യിലേക്ക് മാറ്റി വൈദ്യുതി ലാഭിക്കുക, റോഡുകളെല്ലാം മികവുറ്റതാക്കുക, സ്ത്രീ കള്‍ക്ക് പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷിത താമസവും ഭക്ഷണ വും ഉള്‍പ്പെടെയുള്ള സൗകര്യം ലഭ്യമാക്കുക, വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക തുടങ്ങി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളെല്ലാം ചെറിയ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കും.

സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ മുന്നോട്ട് വെച്ച ഭൂരിഭാഗം വാഗ്ദാനങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനു ദാഹരണമാണ് ലൈഫ് മിഷന്‍ പദ്ധതി. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി ലൈഫ് മിഷന്‍ പദ്ധതി മുഖേന സംസ്ഥാനത്ത് പൂര്‍ത്തീ കരിച്ച രണ്ടു ലക്ഷം വീടുകളുടെ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലാതലത്തില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പി ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി റിപ്പോര്‍ട്ട് അവതരി പ്പിച്ചു. എം.എല്‍.എ.മാരായ പി ഉണ്ണി, കെ ബാബു, കെ ഡി പ്രസേനന്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.വി രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുമാവലി മോഹന്‍ദാസ്, വിവിധ ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു.

ലൈഫ് മിഷന്‍ മുഖേന 100 ശതമാനം വീടുകള്‍ പൂര്‍ത്തീകരിച്ച മുനിസിപ്പാലിറ്റിക്കുളള പുരസ്‌കാരം ഒറ്റപ്പാലം മുനിസിപ്പാലിറ്റിക്കും ഏറ്റവുമധികം ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച മുനിസിപ്പാലിറ്റിക്കുളള പുരസ്‌കാരം പാലക്കാടിനും 100 ശതമാനം പൂര്‍ത്തീകരിച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുളള പുരസ്‌കാരം ഒറ്റപ്പാലം, പാലക്കാട്, കൊല്ലങ്കോട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളും നേടി. ഏറ്റവുമധികം ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച ബ്ലോക്ക് പഞ്ചായത്തിനുളള പുരസ്‌കാരം അട്ടപ്പാടിക്കും 100 ശതമാനം പൂര്‍ത്തീകരിച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുളള പുരസ്‌കാരം എലപ്പുളളി അഗളി ഗ്രാമപഞ്ചായത്തുകളും കരസ്ഥമാക്കി.

100 ശതമാനം പൂര്‍ത്തീകരിച്ച പഞ്ചായത്തിനുളള പുരസ്‌കാരം തൃത്താല പഞ്ചായത്തിനും  70 ശതമാനത്തിലധികവും 100 വീടുകളിലധികവും പൂര്‍ത്തീകരിച്ച പഞ്ചായത്തുകള്‍ക്കുളള പുരസ്‌കാരം കാവശ്ശേരി, കൊല്ലങ്കോട്, പട്ടഞ്ചേരി, മാത്തൂര്‍, തേങ്കുറിശ്ശി, പുതുശ്ശേരി, കാഞ്ഞിരപ്പുഴ, നെന്മാറ, കാരാകുറിശ്ശി, തിരുമിറ്റക്കോട്, മേലാര്‍കോട്, മുണ്ടൂര്‍, പെരുമാട്ടി, കോട്ടോപ്പാടം, കണ്ണമ്പ്ര, നല്ലേപ്പിളളി എന്നീ പഞ്ചായത്തുകള്‍ നേടി. ഏറ്റവുമധികം വീടുകള്‍ പൂര്‍ത്തീകരിച്ചതിനുളള പുരസ്‌കാരം അട്ടപ്പാടിയിലെ അഗളി ഗ്രാമപഞ്ചായത്തിനും മികച്ച ഡോക്യുമെന്റേഷനുളള പുരസ്‌കാരം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തും നേടി. ലൈഫ് മിഷന്‍ പദ്ധതിക്കുവേണ്ടി മികച്ചരീതിയില്‍ സഹകരിച്ച കുടുംബശ്രീ യൂണിറ്റുകളായി കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൈരളിയും അകത്തേത്തറ പഞ്ചായത്തിലെ സ്ത്രീശക്തിയും പുരസ്‌കാരങ്ങള്‍ നേടി.

വകുപ്പുകളുടെ പദ്ധതികള്‍ പരിചയപ്പെടുത്തി സ്റ്റാളുകള്‍;
ശ്രദ്ധേമായി ഡോക്യുമെന്ററി പ്രദര്‍ശനം

ലൈഫ് മിഷന്‍ കുടുംബ സംഗമത്തോടനുബന്ധിച്ച് ചെറിയ കോട്ടമൈതാനത്ത് ഒരുക്കിയ സ്റ്റാളുകള്‍ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന് അവസരമൊരുക്കി. സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിച്ചു. വിവിധ വകുപ്പുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമയി 11 സ്റ്റാളുകളാണ് ഒരുക്കിയത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളായ കേരള കോളിംഗ്, ജനപഥം എന്നിവ പരിചയപ്പെടുത്തുന്നതിനും പരിപാടിയുടെ പ്രചാരണത്തിനും വാര്‍ത്താ വിനിമയ സൗകര്യത്തിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മീഡിയ സെന്റര്‍ സജ്ജമാക്കിയിരുന്നു. പരിപാടിയോടനുബന്ധിച്ച് ലൈഫ് മിഷന്‍ പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംസ്ഥാനത്തെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും തയ്യാറാക്കിയ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ജനശ്രദ്ധ നേടി. കൂടാതെ ലൈഫ് മിഷന്‍ മുഖേന ലഭിച്ച വീടുകളുടെയും ഗുണഭോക്താക്കളുടെയും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു.

ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും വകുപ്പുകളുടെ പദ്ധതികള്‍ പരിചയപ്പെടുത്താനും സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും സ്റ്റാളുകള്‍ മുഖേന സാധിച്ചു. നാല് ഫുഡ് കോര്‍ട്ടുകളും ഉത്പന്നങ്ങളുടെ വിപണനവും പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനുമായി അഞ്ച്് സ്റ്റാളുകളാണ് കുടുംബശ്രീ ഒരുക്കിയത്. സാന്ത്വനം പദ്ധതിയുടെ ഭാഗമായി മൂന്ന് മിനിറ്റിനകം ബി.പി, കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവ പരിശോധിച്ച് നല്‍കുന്നതിന് ഒരുക്കിയ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. കൂടാതെ കുടുംബശ്രീയുടെ ഉത്പന്നങ്ങളായ പ്രകൃതിസൗഹൃദ ബാഗുകളും കരകൗശലവസ്തുക്കളും ശ്രദ്ധനേടി. 25 രൂപ മുതല്‍ 150 രൂപ വരെയായിരുന്നു ഉത്പന്നങ്ങളുടെ വില.

ആലത്തൂര്‍ ബ്ലോക്ക് കാര്‍ഷിക സേവന കേന്ദ്രം ഒരുക്കിയ സ്റ്റാളില്‍ തൈകള്‍, ജൈവവളം, ജൈവകീടലായനി, വിത്തുകള്‍, ഗ്രോബാഗ്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണിയും പ്രദര്‍ശനവും നടന്നു. വുമണ്‍ ഇന്‍ അഗ്രികള്‍ച്ചര്‍ പദ്ധതി മുഖേന തയ്യാറാക്കിയ ഉത്പന്നങ്ങളും വിപണിയില്‍ ഇടംപിടിച്ചു. കൂടാതെ ശുചിത്വ മിഷന്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ് ഒരുക്കിയ സ്റ്റാളുകളിലൂടെ വകുപ്പിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാനും സംശയ നിവാരണത്തിനും അവസരമൊരുക്കി. വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാറിന് പിന്തുണ നല്‍കിയ സ്വകാര്യസ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കാളികളായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!