മണ്ണാര്‍ക്കാട്: ജേഷ്ഠന്‍ കുത്തേറ്റുമരിക്കുകയും ജേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച് പരിക്കേ ല്‍പ്പിക്കുകയും ചെയ്തെന്ന  കേസിലെ പ്രതിയായ സഹോദരനെ ജീവപര്യന്തം കഠിന തടവിന്  കോടതി ശിക്ഷിച്ചു. അഗളി നെല്ലിപ്പതി പുത്തന്‍വീട്ടില്‍ പ്രഭാകരന്‍ (45) കൊല്ല പ്പെട്ട കേസിലാണ് സഹോദരന്‍ ശിവനുണ്ണി (42)യെ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 വകു പ്പു പ്രകാരം ജീവപര്യന്തം കഠിന തടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ. പിഴതുക അടയ്ക്കാത്തപക്ഷം രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. 308 വകുപ്പുപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവ് അനുഭവിക്കണം. അടയ്ക്കുന്ന പിഴയില്‍ നിന്നും 50,000 രൂപ കൊല്ല പ്പെട്ടയാളുടെ ഭാര്യയ്ക്കും മകനും തുല്യമായി നല്‍കാനും കോടതി ഉത്തരവിട്ടു. 2016 ലാണ് കേസിനാസ്പദമായ സംഭവം. കെട്ടിട നിര്‍മാണ തൊഴിലാളിയായ പ്രഭാകരന്‍ ജോ ലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വീടിനു സമീപത്തെ വഴിയില്‍വച്ച് ശിവനുണ്ണി ആക്രമിക്കുകയും കുത്തികൊലപ്പെടുത്തുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച പ്രഭാകര ന്റെ ഭാര്യ വിജയയുടെ  കാലിന്റെ തുടയില്‍ മാരകമായി കുത്തിപരിക്കേല്‍പ്പിക്കുക യുമുണ്ടായി. 2002 ല്‍ ഇവരുടെ അമ്മയും സഹോദരിയും സഹോദരിയുടെ മകളും വിഷംകഴിച്ചുമരിച്ചിരുന്നു.  ഇവര്‍ മരിക്കാന്‍ കാരണം പ്രഭാകരനാണെന്ന വിരോധം കാരണമാണ് ശിവനുണ്ണി ഇദ്ദേഹത്തെ കുത്തികൊലപ്പെടുത്തിയതെന്നാണ് പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. അഗളി സി.ഐ.യായിരുന്ന അബ്ദുള്‍ ബഷീര്‍ കേസ ന്വേഷണം പൂര്‍ത്തിയാക്കുകയും ശേഷമെത്തിയ അഗളി സി.ഐ. എ.എം. സിദ്ദീഖ് കുറ്റ പത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസില്‍ 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂ ഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.ജയന്‍ ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!