പാലക്കാട്: ജില്ലയിലെ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ രാതി പരിഹാരത്തിനായി കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സു രേന്ദ്രന്റെ അധ്യക്ഷതയില്‍ നിയമസഭാസമിതി യോഗം ചേര്‍ന്നു. അഞ്ചു വര്‍ഷത്തിലധികമായി പരിഹാരമാകാതെ കിടക്കുന്ന പരാ തികളാണ് സമിതി പരിഗണിച്ചത്. പരാതികള്‍ എത്രയും വേഗത്തി ല്‍ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് സമിതി ആവശ്യപ്പെ ട്ടു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പട്ടികജാതി വിഭാഗക്കാര്‍ ഉള്ള ജില്ലയാണ് പാലക്കാട്. ആയതിനാല്‍ അവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതാത് വകുപ്പ് മേധാവികള്‍ എത്രയും വേഗ ത്തില്‍ ചെയ്യേണ്ടതാണെന്ന് സമിതി ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സുല്‍ത്താ ന്‍ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍, കുന്നത്തുനാട് എം. എല്‍.എ പി.വി. ശ്രീനിജന്‍, വണ്ടൂർ എം.എൽ.എ എ. പി. അനിൽ കുമാർ, പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍, തരൂര്‍ എം.എല്‍.എ പി.പി സുമോദ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, വിവിധ വകുപ്പ് മേധാവികള്‍, നിയമസഭ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
തുടര്‍ന്ന് നിയമസഭാ സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് മെ ഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനി ധി കള്‍, അധ്യാപക അനധ്യാപക പ്രതിനിധികള്‍ എന്നിവരോട് സമി തി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശിച്ച ശേഷം അടിസ്ഥാന സൗകര്യങ്ങളായ അടുക്കള, ഇന്‍സിനേറ്റര്‍, കുടി വെള്ള ശുദ്ധീകരണത്തിനുള്ള സംവിധാനം എന്നിവ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പട്ടികജാ തി വികസന ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടികജാതി വികസന വകുപ്പിന്റെയും മറ്റു സി.എസ്.ഐ.ആര്‍ ഫണ്ടുകളും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കു മെന്ന് സമിതി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.