അഗളി : ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമപ്രകാരം (ടിഎല്‍എ) വിധി യായ ഭൂമിയില്‍ പ്രവേശിച്ചു കൃഷിയിറക്കാനെത്തിയ ദേശീയ അവാര്‍ഡ് ജേതാവ് ഗായി ക നഞ്ചിയമ്മയെയും കുടുംബാംഗങ്ങളെയും പൊലീസും റവന്യൂ അധികൃതരും ചേര്‍ ന്നു തടഞ്ഞു.അഗളിയില്‍ പ്രധാന റോഡരികിലെ നാലേക്കര്‍ ഭൂമി ഉഴുതു കൃഷിയിറ ക്കാന്‍ ട്രാക്ടറുമായാണു നഞ്ചിയമ്മയും കുടുംബാംഗങ്ങളും എത്തിയത്. അട്ടപ്പാടി ട്രൈ ബല്‍ താലൂക്ക് തഹസില്‍ദാര്‍ പി.എ.ഷാനവാസ് ഖാന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോ ഗസ്ഥരും അഗളി പൊലീസുമാണു തടഞ്ഞത്.

നിലവില്‍ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു. കന്ത സ്വാമി ബോയനും തന്റെ ഭര്‍ത്താവിന്റെ കുടുംബവുമായാണു ടി എല്‍എ കേസുണ്ടാ യിരുന്നതെന്നും 2023ല്‍ അനുകൂലവിധി ലഭിച്ചെന്നും നഞ്ചിയമ്മ പറഞ്ഞു. ടി എല്‍എ കേസ് നിലനില്‍ക്കെ വ്യാജരേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താന്‍ ചിലര്‍ക്ക് റവ ന്യൂ അധികാരികള്‍ ഒത്താശ ചെയ്തതായി നഞ്ചിയമ്മ ആരോപിച്ചു.

ടിഎല്‍എ കേസുകളും അതി ലുള്ള വിധികളും ഉദ്യോഗസ്ഥരും കോടതികളും പരിഗ ണിക്കുന്നില്ലെന്നു സമരത്തിനു നേതൃത്വം നല്‍കിയ ആദിവാസി ഭാരത് മഹാസഭ സം സ്ഥാന കണ്‍വീനര്‍ ടി.ആര്‍.ചന്ദ്രന്‍ പറഞ്ഞു.പ്രശ്‌നം 19നു ചര്‍ച്ച ചെയ്യാമെന്ന തഹസി ല്‍ദാരുടെ ഉറപ്പില്‍ കൃഷിയിറക്കുന്നതു മാറ്റിവച്ചതായി നഞ്ചിയമ്മ അറിയിച്ചു. എഐ കെകെഎസ് സംസ്ഥാന പ്രസിഡന്റ് എം.സുകുമാരന്‍ ഉള്‍പ്പെടെ ആദിവാസി സംഘട നാ പ്രവര്‍ത്തകര്‍ പിന്തുണയുമായി എത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!