മണ്ണാര്‍ക്കാട് : വടക്കഞ്ചേരി കണ്ണമ്പ്രയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് വീട്ടില്‍ സുലോചന (53), രഞ്ജിത്ത് (32) എന്നി വരാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറി വീടിന്റെ പിന്‍ഭാഗത്തെ ചുമര്‍ രാത്രി പെയ്ത കനത്തമഴയില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നതിനാല്‍ ചുമര്‍ ഇടിഞ്ഞുവീണ ശബ്ദം സമീപത്തുണ്ടായിരുന്നവര്‍ ആരും കേട്ടില്ല. ഇന്ന് രാവിലെ പ്രദേശവാസികള്‍ എത്തിയപ്പോഴാണ് ചുമര്‍ ഇടിഞ്ഞുവീണത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഇവര്‍ എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരും ഒടിഞ്ഞുവീണ അവശിഷ്ടങ്ങ ള്‍ക്കിടയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രി യില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പരേതനായ ശിവന്റെ ഭാര്യയായ സുലോചന കിടപ്പുരോഗിയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മകന്‍ രഞ്ജി ത്ത് സ്വകാര്യ ബസ് കണ്ടക്ടറാണ്. രഞ്ജിത്തിന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പുതിയ വീടിനായി പഞ്ചായത്തില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ നടപടികള്‍ മുന്നോട്ട് പേകുന്നതിനിടയിലാണ് അപകടമുണ്ടായത്. വടക്കഞ്ചേരി പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!