വടക്കഞ്ചേരി: തടയാന്‍ ശ്രമിച്ചിട്ടും ഉടമ നോക്കി നില്‍ക്കെ ബൈക്കുമായി മോഷ്ടാവ് കടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ പന്നിയങ്കരയിലാണ് സംഭവം. കിഴക്കഞ്ചേരി പനങ്കുറ്റി പാറക്കളം പുഴയ്ക്കല്‍വീട്ടില്‍ സതീഷ്‌കുമാറിന്റെ ബൈക്കാണ് കവര്‍ന്നത്. ആശാരിപ്പണിക്കാരനായ സതീഷ്‌കുമാര്‍ പണിയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി പന്നിയങ്കര വിജയകുമാറിന്റെ വീട്ടിലെത്തിയതായിരുന്നു. വീടിന് മുന്നില്‍ റോഡരുകിലാണ് ബൈക്ക് നിര്‍ത്തിയിരു ന്നത്. പെട്ടെന്ന് തിരിച്ചുവരാമെന്ന ചിന്തയില്‍ താക്കോല്‍ ബൈക്കില്‍ തന്നെ വെച്ചു. വിജയകുമാറും സമീപവാസിയായ ഉണ്ണികൃഷ്ണനും സതീഷ്‌കുമാറും വീട്ടുമുറ്റത്ത് നിന്ന് സംസാരിച്ച് ഇറങ്ങുന്നതിനിടെ റോഡിലൂടെ നടന്നുവന്നയാള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കുന്നത് കണ്ടു. സതീഷ്‌കുമാറും ഉണ്ണികൃഷ്ണനും ഓടിയെത്തി ബൈക്കിന്റെ പിന്നില്‍ പിടിച്ചെ ങ്കിലും മോഷ്ടാവ് ബൈക്കുമായി കടന്നു. വിവരമറിയിച്ചതോടെ വടക്കഞ്ചേരി പൊലിസ് സ്ഥലത്തെത്തി ബൈക്ക് കൊണ്ട് പോകാന്‍ സാധ്യതയുള്ള വഴികളെല്ലാം പരിശോധിച്ചു. കണ്ണമ്പ്ര വാളുവെച്ചപാറയിലുള്ള വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നും മോഷ്ടാവ് ബൈക്കുമായി പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇത് കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പന്നിയങ്കര മേഖലയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് വീടുകള്‍ കുത്തിതുറന്ന് മോഷണം നടന്നു. നടന്നുപോകുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ച സംഭവും ഉണ്ടായി.
NEWS COPIED FORM MATHRUBHUMI

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!