മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭവഗതിയുടെ ഭക്തിനിര്‍ഭരമായ പ്രഥമ ആറാട്ടോ ടെ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന മണ്ണാര്‍ക്കാട് പൂരത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. ശ്രീലക ത്ത് നിന്നും ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തേറി ഭഗവതി പുറത്തേക്കെ ഴുന്നെള്ളിയപ്പോള്‍ ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും ദേവീമന്ത്രോച്ചാരണങ്ങള്‍ ഉയര്‍ന്നു. വാദ്യമേളങ്ങളുടേയും കോമരങ്ങളുടേയും തട്ടകമക്കളുടേയും അകമ്പടിയില്‍ ദേവിക്ക് കുന്തിപ്പുഴ ആറാട്ടുകടവില്‍ നടന്ന ആറാട്ട് ഭക്തിസാന്ദ്രമായി.

രാത്രി 11ന് ശേഷമാണ് പൂരം കൊട്ടിപ്പുറപ്പെട്ടത്. തട്ടകത്തമ്മയെ വരവേല്‍ക്കാന്‍ അരയാ ല്‍ തണലില്‍ ദേശവാസികള്‍ കാത്ത് നിന്നിരുന്നു. പൂരാഘോഷ കമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ദേവിയെ ആറാട്ട് കടവി ലേക്ക് ആനയിച്ചു. തുടര്‍ന്ന് ആറാട്ടും നടന്നു. മേളം ഇടയ്ക്ക പ്രദക്ഷിണവുമുണ്ടായി. രാവിലെ ക്ഷേത്രത്തില്‍ പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടന്ന താന്ത്രിക ചടങ്ങുകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് പൂരാ ഘോഷം തുടങ്ങിയത്. വൈകിട്ട് മെഗാതിരുവാതിര കളി അരങ്ങേറി.

ഇനി ഏഴുനാള്‍ മണ്ണാര്‍ക്കാടിന്റെ മനസ്സുകളില്‍ പൂരം നിറയും. പൂരദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെയും രാത്രിയിലും ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും. രാത്രി കലാപരി പാടികളും അരങ്ങേറും. രണ്ടാം പൂരനാളായ ഇന്ന് വൈകിട്ട് ചാക്യാര്‍കൂത്ത്, നാദസ്വരം, ഗാനമേള എന്നിവ നടക്കും. രാത്രി ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും. ചൊവ്വാഴ്ചയാണ് പൂരം കൊടിയേറ്റ്. ഞായറാഴ്ച ചെട്ടിവേലയോടെ സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!