കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ പതിനേഴ് വയസ്സുള്ള പ്ലസ്ടു വിദ്യാര്‍ഥിയെ കോളജ് വിദ്യാ ര്‍ഥിയായ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശി യായ പ്രണവ് ആണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രതിയായ പേരറശന്‍ (19) സമീപത്തെ പൊലിസ് സ്റ്റേഷനിലെ ത്തി കീഴടങ്ങി. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷ നല്‍കുന്നതിനായി പോകാന്‍ സുഹൃത്തുക്കള്‍ ക്കൊപ്പം ബസ് കാത്തിരിക്കുമ്പോഴാണ് പ്രണവിനെ വെട്ടിക്കൊന്നത്. കോയമ്പത്തൂരി ലെ ഒണ്ടിപുത്തൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ദാരുണ സംഭവം. ബൈക്കിലെത്തിയ പേരറ ശനും സുഹൃത്തുമാണ് ആക്രമണം നടത്തിയത്. പ്രണവിന്റെ കണ്ണില്‍ മുളകുപൊ ടിയെറിഞ്ഞ ശേഷം നിലത്തിട്ട് മാരകമായി വെട്ടുകയായിരുന്നു. കഴുത്തിന് ഉള്‍പ്പടെ ഗുരുതര പരിക്കേറ്റ പ്രണവ് പിന്നീട് മരണത്തിന് കീഴടങ്ങി. സിംഗനല്ലൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി സ്റ്റേഷനിലെത്തി കീഴട ങ്ങിയത്. പ്രണവിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ഇഎസ്‌ഐ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടുവര്‍ഷം മുമ്പ് പത്താംക്ലാസില്‍ പഠിക്കുന്ന സമയത്ത് പേരറശന്റെ സഹോദരിയെ പ്രണവ് ശല്ല്യം ചെയ്തുവെന്ന് ആരോപിച്ച് ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിക്കാന്‍ ചെന്ന പേരറശനെ പ്രണവും സുഹൃത്തുക്കളും മര്‍ദിച്ചതായി പറയുന്നു. ഇതിന്റെ വാശിക്ക് പ്രണവിന്റെ സുഹൃത്തുക്കളില്‍ ഒരാളെ പേരറശന്‍ മര്‍ദിക്കുകയും ഇതുമായി ബന്ധപ്പെട്ട കേസില്‍ പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണമെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
NEWS COPIED FROM MALAYALA MANORAMA

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!