അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് തുടര്‍ച്ചയായി രണ്ടാം ദിവ സവും വളര്‍ത്തുമൃഗത്തിനു നേരെ പുലിയുടെ ആക്രമണം.ഓലപ്പാറ തരിപ്പയില്‍ നിന്നും തെക്കുംതടത്തില്‍ ടോമിയുടെ ആടിനെയാണ് പുല ആക്രമിച്ചത്.ആടിന്റെ തല ഭാഗത്താണ് കടിയേറ്റിരിക്കുന്നത്. ശനിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആ ടുകളെ മേയ്ച്ചു കൊണ്ടിരിക്കെ പൊടുന്നനെ കരച്ചില്‍ കേട്ട് ഓടി യെത്തിയപ്പോഴാണ് പുലിയെ കണ്ടതെന്ന് ടോമി പറയുന്നു.പുലി കാ ട്ടിലേക്ക് ഓടിമറയുകയായിരുന്നു.

വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഹരി ദാസിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം,സി.പി.ഐ.എം പിലാച്ചോല ബ്രാഞ്ച് സെക്രട്ടറി പി. ജയകൃഷ്ണന്‍, എന്‍.സി.പി അലന ല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് ഷാജഹാന്‍ ഉമ്മരന്‍, കേരള കോണ്‍ഗ്രസ് റോയ് ഡി.വൈ.എഫ്.ഐ എടത്തനാട്ടുകര മേഖല പ്രസിഡണ്ട് അ മീന്‍ മഠത്തൊടി തുടങ്ങി കുരിക്കള്‍ ഗഫൂര്‍, അബൂബക്കര്‍, സിബി പനംതോട്ടത്തില്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച്ച ഓലപ്പാറയിലെ തന്നെ മുഴിക്കല്‍ച്ചാലില്‍ ജോളിയു ടെ മേയാന്‍ വിട്ട ആടിനെ പുലി ഇരയാക്കിയിരുന്നു. ചൊവ്വാഴ്ച്ച എന്‍.എസ്.എസ് എസ്റ്റേറ്റില്‍ നിന്നും കുളങ്ങര മമ്മദിന്റെ പശുക്ക ള്‍ക്കും പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തുടരെ ഉണ്ടാ കുന്ന വന്യജീവി ആക്രമണത്തില്‍ ഓലപ്പാറയിലെ ജനങ്ങള്‍ ഭീതി യിലാണ്. പിലാച്ചോലയിലുള്ള കെണിക്കൂട് പുലിയുടെ ആക്രമണം ഉണ്ടായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാ വുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!