അഗളി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ ആനക്കട്ടി ഭാഗത്ത് എക്‌സൈസ് സംയുക്ത സംഘം നടത്തിയ പരിശോധനയില്‍ 6.250 കിലോ ഉണക്ക കഞ്ചാവ് കണ്ടെടുത്തു.മേലേ കോട്ടത്തറയില്‍ നി ന്നാണ് ബാഗിലാക്കി ഉപേക്ഷിച്ച നിലല്‍ കഞ്ചാവു കണ്ടെടുത്ത ത്.എക്‌സൈസിന്റെ പരിശോധനയറിഞ്ഞ് കഞ്ചാവു കടത്തുന്നവര്‍ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് കരുതുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് ഈ ഭാഗത്തായി സൂക്ഷിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നതായി എ ക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ്, ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു എസ് എന്നിവരുടെ നേതൃത്വത്തില്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാ ഡ്,അഗളി റേഞ്ച് പാര്‍ട്ടി എന്നിവരടങ്ങുന്ന സംഘം ആനക്കട്ടി ഭാഗത്ത് പരിശോധന നടത്തിയത്.

സംഭവത്തില്‍ ആരേയും പിടികൂടിയിട്ടില്ല.കേസെടുത്ത് അന്വേഷ ണം ആരംഭിച്ചതായി മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ് അറിയിച്ചു.പ്രിവന്റീവ് ഓഫീസര്‍മാരായ രമേഷ്‌കുമാര്‍, രാജേന്ദ്രന്‍,കൃഷ്ണദാസ്,പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പ്രസാദ്, സിവി ല്‍ എക്‌സൈസ് ഓഫസര്‍മാരായ ദേവകുമാര്‍, പ്രദീപ്,ശ്രീജേഷ് ,ല ക്ഷ്മണന്‍,ഭോജന്‍,ഡ്രൈവര്‍ അനുരാജ്‌ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!