മണ്ണാര്‍ക്കാട്:മൈലാംപാടം പൊതുവപ്പാടത്ത് വളര്‍ത്തുമൃഗങ്ങളെ വേട്ടയാടി നാടിനെ ഭീതിയാലാഴ്ത്തി വിഹരിച്ച പുലി ഒടുവില്‍ കൂട്ടി ലായി.നാല് വയസ്സ് പ്രായം മതിക്കുന്ന പെണ്‍പുലി വനംവകുപ്പ് സ്ഥാ പിച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കുടുങ്ങി യത്.ടാപ്പിംഗ് തൊഴിലാളികളാണ് ഇക്കാര്യം വനംവകുപ്പിനെ അറി യിച്ചത്.മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആഷിഖ് അലി, തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരും ദ്രുത കര്‍മ്മ സേന അംഗങ്ങളും സ്ഥലത്തെത്തി പുലിയെ മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ ഓഫീസിലേക്ക് മാറ്റി.കൂട് സ്ഥാപിച്ച് ആറാം ദിവ സമാണ് പുലി അകപ്പെട്ടത്.പുലി കുടുങ്ങിയതറിഞ്ഞ് ജനപ്രതിനി ധികളും എന്നിവരും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് കാലമായി മൈലാംപാടം പൊതുവപ്പാടം പ്രദേശം പുലിഭീതിയിലായിട്ട്.വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയായിരുന്നു.പ്രദേശവാസികളില്‍ ചിലര്‍ പുലിയെ കണ്ട തായും അറിയിച്ചിരുന്നു.ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് പട്ടാപ്പകല്‍ വെളുങ്കോട് മേയാന്‍ വിട്ടിരുന്ന ആടുകളെ പുലി ആക്രമിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജന്‍ ആമ്പാടത്ത്,വിജയലക്ഷ്മി,കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ് എന്നിവര്‍ നാട്ടുകാരുടെ സാന്നി ദ്ധ്യത്തില്‍ വനംവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പൊതുവപ്പാടത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

സൈലന്റ് വാലിയുടെ താഴ് വാരത്തുള്ള മണ്ണാര്‍ക്കാട്ടെ വിവിധ പ്രദേശങ്ങള്‍ കാട്ടാന,കാട്ടുപന്നി,കുരങ്ങ് മയില്‍ എന്നീ വന്യജീവി ശല്ല്യം നേരിടുന്നുണ്ട്.ഇതിനൊപ്പമാണ് പുലിഭീതിയും. തിരുവിഴാം കുന്നിലും പരിസര പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങളെ വന്യജീവി ആക്രമിക്കപ്പെടുന്നത് തുടര്‍ക്കഥയായതോടെ കന്നുകാലി ഗവേഷ ണ കേന്ദ്രം വളപ്പില്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് കൂട് സ്ഥാപിച്ചി ട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!