കോവിഡുണ്ട്,മഴക്കാലവും വരുന്നു,പ്രതിരോധം വിലയി രുത്തി ജില്ലാഭരണകൂടം;

പാലക്കാട്:പ്രളയ സാധ്യത മുന്നില്‍ കണ്ട് ഓറഞ്ച് ബുക്കിലെ നിര്‍ദേ ശപ്രകാരമുള്ള നടപടികള്‍ എല്ലാ വകുപ്പും സ്വീകരിക്കണമെന്ന് ജി ല്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശിച്ചു.ജില്ലയില്‍ വിവിധ വകു പ്പുകള്‍ നടത്തി വരുന്ന മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങളും കോവി ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാകലക്ടറുടെ നിര്‍ദേശം.കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്കിലെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ നഗരസഭാ, പഞ്ചായത്ത്,വില്ലേജ്, അധികൃതര്‍ സ്വീകരിക്കണം. ജില്ല യിലെ ഡാമുകളുടേയും റിസര്‍വോയറുകളുടേയും കേടു വന്ന ഷട്ട റുകളുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും ചെക്ക് ഡാമുകളില്‍ മണ്ണും ചെളിയും അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ അവ ഉടന്‍ നീക്കം ചെയ്യാനും ജലസേചന വകുപ്പിനും നിര്‍ദേശം നല്‍കി.

ശക്തമായ കാറ്റും മഴയും മിന്നലും വരുംദിവസങ്ങളില്‍ ഉണ്ടാകു മെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയിലെ കോവിഡ് ആശുപത്രി കളിലും, സി.എഫ്. എല്‍. റ്റി. സി, സി.എസ്.എല്‍. ടി.സി, ഡി.സി.സി, ഓക്‌സിജന്‍ ഉല്‍പാദന വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി തടസ്സം നേരിടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍ കി.കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ജനറേറ്റര്‍ സംവിധാനം ഉറ പ്പുവരുത്താനും ടെക്‌നിക്കല്‍ ജീവനക്കാരുടെ സേവനം ആവശ്യഘ ട്ടങ്ങളില്‍ ലഭ്യമാക്കുന്നതിനും വൈദ്യുതി വകുപ്പിന് ചുമതല നല്‍ കി.

ഡാമുകളില്‍ നിന്നും വെള്ളം തുറന്നു വിടുന്ന സാഹചര്യങ്ങളില്‍ മതിയായ സുരക്ഷാ മുന്നൊരുക്കം നടത്താനും ജലസേചന വകുപ്പി നെ ചുമതലപ്പെടുത്തി.അപകട ഭീഷണിയുള്ള മരക്കൊമ്പുകള്‍ മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ പൊതുമരാമത്ത്, വൈദ്യുതി, പഞ്ചായത്ത് എന്നീ വകുപ്പുകള്‍ സ്വീകരിക്കണം.സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളുടെ പരിസരത്തുള്ള അപകട ഭീഷണിയുള്ള മരച്ചില്ലകളും മരങ്ങളും മുറിച്ചു മാറ്റുന്നതിന് സ്ഥാപനമേധാവി നടപടി എടുക്കണം. വരും ദിവസങ്ങളില്‍ പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ബോധവത്കരണം, ചികിത്സാ സംവി ധാനം എന്നിവ ഒരുക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോ ഗ്യം) നടപടി സ്വീകരിക്കണം.അടിയന്തര സാഹചര്യങ്ങളില്‍ ഉപ യോഗിക്കേണ്ട ബോട്ടുകളുടെയും മറ്റു രക്ഷാ സംവിധാനങ്ങളുടെ യും ലഭ്യത മുന്‍കൂട്ടി ഉറപ്പുവരുത്തുന്നതിന് ജില്ലാ ഫയര്‍ ഓഫീ സര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്ന മഴക്കാലപൂര്‍വ്വ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടരെ നിയോഗിച്ചു.വെള്ളം ഒഴുകി പോകുന്ന എല്ലാ സ്രോത സ്സുകളും സുഗമമാക്കാനുള്ള നടപടികള്‍ ജലസേചനം, നഗരസഭ, പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണം.ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പും ജില്ലാ ദുരന്തനിവാരണ അതോ റിറ്റിയുടെ ഉത്തരവുകളും കീഴുദ്യോഗസ്ഥര്‍ക്ക് യഥാസമയം ലഭി ക്കുന്നുണ്ടെന്ന് പോലീസ്, പഞ്ചായത്ത്, റവന്യൂ, ജലസേചനം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വൈദ്യുതി, ജലവിതരണം, ആരോഗ്യം എന്നീ വകുപ്പുകളിലെ മേധാവികള്‍ ഉറപ്പുവരുത്തണം.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, എ ഡി എം എന്‍.എം മെഹറലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ പി റീത്ത, മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീകുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ വി. കെ ഋദീജ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീ യര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!